Thursday, June 19, 2008

വാര്‍ത്തയും വീക്ഷണവും

വാര്‍ത്ത 16.06.08.

തിരുവനന്തപുരത്തിനടുത്തു കാട്ടാക്കടയില്‍ പനി പിടിച്ചവര്‍ക്കു രക്തത്തിലെ പ്ലേറ്റ്ലെറ്റ് എണ്ണം കുറയുന്നതായി കാണുന്നു. രക്തം നല്‍കിയാണു ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നതു. ഇതു നാട്ടുകാരെ ഭയപ്പെടുത്തുന്നു. ഒരു മാസത്തിനിടെ കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ ഗുരുതരാവസ്തയില്‍. അനേകം രോഗികളില്‍ ഒരാള്‍ക്കു മാത്രമാണു ഡെങ്കിപ്പനി സ്ഥിരീകരിച്ചതു. ഒരാളെ മെഡിക്കല്‍ കോളജിലേക്കു മാറ്റി. 6 വയസ്സായ ഒരു കുട്ടിക്കു മാത്രമാണു ഡെങ്കിപ്പനി ആരോഗ്യ വകുപ്പു സ്ഥിരീകരിച്ചതു. മറ്റുള്ളവ വെറും വയ്റല്‍ പനി ആണെന്നാണു അധിക്റുത ഭാഷ്യം. രക്തം നല്‍കിയാണു ജീവന്‍ നിലനിര്‍ത്തുന്നതു. പുതിയ രോഗികള്‍ക്കു രക്തം ലഭ്യമാക്കാന്‍ സന്നദ്ധ സംഘടനകള്‍ക്കു ബുദ്ധിമുട്ടു നേരിടുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ നാട്ടുകാര്‍ക്കു ബ്ലീച്ചിങ് പവ്ഡര്‍ കൊടുത്തിട്ടു പോയത്ത്റേ.

വീക്ഷണം

എല്ലാ രോഗികളുടെയും രക്തം പരിശോധിച്ചാലല്ലെ എത്ര പേര്‍ക്കു ഡെങ്കിപ്പനിയുണ്ട് എത്ര പേര്‍ക്കു ചിക്കുന്‍ ഗുനിയയുണ്ട് എന്നൊക്കെ അറിയാന്‍ കഴിയൂ.
പനിയായി എത്തുന്ന സര്‍വ്വരുടെയും രക്തം എല്ലാ രോഗങ്ങള്‍ക്കും വേണ്ടി പ്രിശോധിക്കാന്‍ പറ്റുമോ എന്നു ആരോഗ്യ പ്രവര്‍ത്തകര്‍ ചോദിച്ചാല്‍ മറുപടി പറയാന്‍ ജനം വിഷമിക്കില്ലേ?